Thursday, July 31, 2014

ഷാജുമോന്‍റെ മൂന്നു ദിവസങ്ങള്‍



ഷാജുമോന്‍ ഒരു ദിവസം ഒറ്റക്ക് വീട്ടില്‍ ഉള്ള ദിവസം ഇഷ്ടപെട്ട അയില കൂട്ടാന്‍ കൂട്ടി ഊണ് കഴിക്കുംമ്പോളാണ് വീടിനു പെട്ടെന്ന് തീ പിടിച്ചത്‌. അയില കൂട്ടാന്ടെ നാവു കടിക്കുന്ന സ്വാദു കാരണം ചോറ് വീണ്ടും എടുത്തു എന്നും, തീ കത്തുന്നത് കണ്ടിട്ടും മൂപ്പര്‍ പതിനാലര മിനുറ്റ് കൂടി ഭക്ഷണം കഴിക്കാന്‍ എടുത്തു എന്നും അതിനാല്‍ തീ കെടുത്താന്‍ പറ്റിയില്ല എന്നുമാണ് ഐതിഹ്യം..

എന്തായാലും “ഇഷ്ടപെട്ടൊരു മീന്‍ കൂട്ടാനും കൂട്ടി” എന്ന ഞങ്ങടെ
നാടിലെ ഗിരിഷ് പുതങ്കിരി വായുവില്‍ എഴുതി ഈണമിട്ട പാട്ടു കേട്ടാല്‍ മൂപ്പര്‍ തുടങ്ങും.. അശ്വതി ഭരണി.%$@

കാടു കടന്നു നെടുമ്പുര എന്ന ഞങ്ങടെ അയല്‍നാട്ടില്‍ പൂരത്തിന് പിരിക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വരുമ്പോ കാട്ടില്‍ വെച്ച് വഴി തെറ്റി. ഏതാണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞു, ഞങ്ങള്‍ കാട്ടില്‍ തിരിഞ്ഞു കൊണ്ടിരിക്കുന്നു അപ്പോളാണ് ഒരു മഹാ
ജ്ഞാനിയെ പോലെ ഷാജു അത് പറഞ്ഞത്‌ “ പൊട്ടി എന്നു അറിയപെടുന്ന ഒരു തരം യക്ഷി വട്ടം തിരിച്ചതാനു നമ്മളെ, എന്ന് പറഞ്ഞതും മിനിഞ്ഞാന്ന് കഴിച്ച ചുണ്ടിന്റെ അടിയില്‍ ഒളിപ്പിച്ച പാന്പരാഗിന്‍റെ ഒരു മണി ക്ടും എന്ന് കടിച്ചതും ഒരുമിച്ചാണ്. ഇത് കേട്ട് ഞെട്ടി തരിച്ച കിഴക്കെലെ കുട്ടന്‍ ചോദിച്ചു പ്രതിവിധി എന്തെങ്കിലും? കുറച്ചു നേരത്തേക്കെങ്കിലും അവന്‍ ആറ്റുക്കാല്‍ രാമകൃഷ്ണനും ഞങ്ങള്‍ ഏലസ് വാങ്ങാന്‍ പോയ ഭക്തനും ആയി മാറി. ഷാജുസ്വാമി M.V. തിരുവായ്‌ മൊഴിഞ്ഞു “മക്കളെ ഇനി ആകെ ഒരു വഴി മാത്രം സ്വമൂത്രസ്യ മുഖസ്യ ക്ലീനാത്മകം” എന്ന് വെച്ചാല്‍ സ്വന്തം മൂത്രം എടുത്തു മുഖം കഴുകിയാല്‍ മാത്രമേ ഇനി നമുക്ക് ശരിക്കുള്ള വഴി മനസിലാകു എന്ന്. പിന്നെ കുട്ടനെ ഒന്ന് നോക്കി അവന്‍ വേഗം തിരിഞ്ഞു നിന്ന് ഒരു ഇല കൊണ്ടു കുമ്പിള്‍ ഉണ്ടാക്കി മൂത്രം എടുത്തു പെട്ടെന്ന് സ്വന്തം മുഖം കഴുകി, പിന്നെ ദൂരേക്ക്‌നോക്കി ഒരു ചിരി ആണ് കോളംബസ് അമേരിക്ക കണ്ടു പിടിച്ചപ്പോള്‍ ഇത് പോലെ ഒന്ന് അന്ന് പാസാക്കിയിരുന്നു. അപ്പോളാണ് ഷാജു സ്വാമി അത് അരുളി ചെയ്തത് വേറെ ആരും മുഖം കഴുകന്ട നമുക്ക് കുട്ടനെ മുന്പില്‍ നടത്താം അവനു വഴി ഇനി ശരിക്ക് കാണാല്ലോ എന്ന്. എന്തായാലും അവ്ടന്നു ഇവടെ എത്തുന്നവരെ നല്ല സംസ്കൃതം ആയിരുന്നു കുട്ടന്‍ പക്ഷെ വഴി തെറ്റാതെ എല്ലാരും വീട്ടില്‍ എത്തി..

ഇരുട്ട് മയങ്ങി തുടങ്ങി മെഴുക് തിരി വെളിച്ചത്തില്‍ പൊരിഞ്ഞ റമ്മി കളി നടക്കുന്നു ഷാജുമോന്‍ കഴിഞ്ഞ രണ്ടു കളിയിലും ഡെല്‍റ്റ് അടിച്ചു കളിയിലെ രാജാവായ കിഴക്കെലെ രാജേട്ടനെ വരെ പുറത്താക്കി മൂപ്പര്‍ ഡബിള്‍ റീ എന്ട്രി ചെയ്തു നിക്കണ സമയം. . പെട്ടെന്ന് ദൂരെ നിന്ന് ഒരു വാഹനത്തിന്റെ ലൈറ്റു കണ്ടപ്പോലെ എല്ലാരും റോഡിലേക്ക്‌ ഓടിയപ്പോ അതിബുദ്ധിമാനായ ഷാജു ഓടിയത്‌ അടുത്ത പറമ്പിലേക്ക്‌. ഓടി ചെന്ന് അവടെ പെട്ടെന്ന് കൃഷി പണിയില്‍ ഏര്‍പ്പെട്ടു അവടെ കൊള്ളി എന്ന് ഞങ്ങള്‍ വിളികണ കപ്പ (മരച്ചിനി) വലിച്ചു പറയ്ക്കാന്‍ തുടങ്ങി ഇവന്‍ ഓടുന്നത് കണ്ട പോലീസ് പിന്നാലെ ചെന്ന് ചോദിച്ചു എന്താടാ അവടെ വളരെ വിനയത്തോടു കൂടി ഷാജു "സര്‍ കര്‍ഷകന്‍ ആണ് കൊള്ളി പറയ്ക്കാണ് പിന്നെ ചീട്ടു കളിക്കാരല്ലേ അവര്‍ അങ്ങട്‌ ഓടീട്ടുന്റ്റ്‌ .

പോലീസ്‌ കാരന്‍ പോകുന്നതിനു മുന്‍പ്‌ വെറുതെ ഒന്ന് ടോര്ച് അടിച്ചു നോക്കിയപ്പോ ഇവന്‍ ഇരുട്ടത്ത്‌ പിടിച്ചു വലിച്ചു പറയ്ക്കുന്നത് റബ്ബര്‍ തൈക്കള്‍ ആയിരുന്നു. പോലീസ്ക്കാരന്‍ ചെന്ന് ടപ്പേ ന്നു ഒന്ന് പൊട്ടിച്ചു.

അപ്പോളും ഒരു പാന്‍ പരാഗിന്റെ മണി ക്ടും എന്ന് പൊട്ടി.

ക്ടും
 

Wednesday, July 16, 2014

“നിലാവിന്‍റെ പൂങ്കാവില്‍ നിശാഗന്ധി പുഷ്പം”


സിഡിയെയും ഡിവിഡിയെയും കുറിച്ചു അതിന്‍റെ അച്ഛനമ്മമാര്‍ ആലോചിക്കുന്നതിനു മുന്‍പത്തെ കാലഘട്ടം. പഴയ ഓല കാസറ്റ്‌ രാജാവായി നീണാള്‍ വാഴുന്ന ടൈം.
ഞങ്ങള്‍ സ്കൂളില്‍ പഠിക്കണ സമയത്ത് മുള്ളൂര്‍ക്കര സെന്ടെരില്‍ ശ്രുതി മുസികല്‍സ് എന്ന ഒരു കാസറ്റ്‌ കട ഉണ്ടാരുന്നു. അന്നത്തെ ന്യു ജനറേഷന്‍ ഫ്രീക്കന്മാര്‍ അവടെ വെറുതെ കുത്തി ഇരുന്നു തളി വരവൂര്‍ ഭാഗത്തേക്കുള്ള ബസ്‌ വരുമ്പോ മാത്രം പുറത്തിറങ്ങി നിന്നു എണ്ണം എടുത്തു പോന്നിരുന്നു. ബസിലെ ഡ്രൈവര്‍ മാര്‍ വരെ ഒരു ദിവസം ഇവരെ കണ്ടില്ലെങ്കില്‍ ഹോണ്‍ അടിച്ചു അവരെ പുറത്തിറക്കി എല്ലാരേയും കണ്ടില്ലേ ഇനി അനുഗ്രഹിക്കണം എന്ന് പറഞെ മുന്നോട്ട് പോകു. അങ്ങനെ ചിലപ്പോളൊക്കെ പാട്ടിന്റെ റിക്കോര്‍ഡ്‌ ചെയ്തിരുന്നത് ഈ ഫ്രീക്കന്‍മാര്‍ ആയിരിക്കും.
യക്ഷിയും മോഹന്‍ലാലും സുട്ടാപ്പിയും ഒക്കെ വരുന്ന ശ്രീകൃഷ്ണ പരുന്തു എന്ന സിനിമയിലെ “നിലാവിന്‍റെ പൂങ്കാവില്‍ നിശാഗന്ധി പുഷ്പം” എന്ന പാട്ട് വേണം എന്ന മോഹവുമായി ഞങ്ങടെ കൂടെ പഠിച്ച ഒരുത്തന്‍ ഒരു പഴയ ഓല കാസറ്റ് കൊടുത്തു പാട്ട് റിക്കോര്‍ഡ്‌ ചെയ്യിച്ചു. പാട്ടിന്‍റെ ഹൈലൈറ്റ് ആയ ഇടക്കുള്ള യക്ഷിയുടെ സൌണ്ടില്‍ “കുമാരേട്ടാ , എന്‍റെ കുമാരേട്ടാ “എന്ന സംഗതിയാണ്.
കാസറ്റ് കിട്ടി പക്ഷെ പാട്ട് മുഴുവന്‍ കേട്ടിട്ടും കുമാരേട്ടാ എന്ന ക്ലാസ്‌ വിളി മാത്രം ഇല്ല, തിരിച്ചു കൊണ്ടു പോയി കാര്യം പറഞ്ഞു ശരിയാക്കാം എന്ന അയാളുടെ മറുപടി കേട്ട് രണ്ടു ദിവസം കഴിഞ്ഞു കാസറ്റ് വാങ്ങി വീണ്ടും ഇട്ടുനോക്കി. പാട്ട് പകുതിയായപ്പോ അവടെ പണിക്ക് നിക്കണ ചെക്കന്റെ ശബ്ദത്തില്‍ “ കുമാര്‍ട്ടാ ന്‍റെ കുമാര്‍ട്ടാ" എന്ന വിളി , ഈ മണ്‍പത്രങ്ങള്‍ ഉണ്ടാകുന്ന പ്രത്യേക വിഭാഗക്കാര്‍ സംസാരിക്കുന്ന ഭാഷയില്‍.
പിന്നെ നാട്ടുകാര്‍ കടയില്‍ വന്നെന്നോ , അടപ്പിചെന്നോ , പിന്നെ തുറന്നെന്നോ അങ്ങനെ എന്തൊക്കെയോ..
പണ്ടൊരു നാള്‍ ആ കടയില്‍ കയറി വെറ്തെ പുറത്ത്‌ ഒട്ടിച്ച ബ്ലാക്ക്‌ ഷര്‍ട്ടും, ബ്ലാക്ക്‌ ജീന്‍സും, ബ്ലാക്ക്‌ കണ്ണടയും വെച്ച തമിഴു നടന്‍ പാര്‍ത്ധിപന്‍റെ പോട്ടം കീറിയതിനു അയാള്‍ എന്നെ ചീത്ത പറഞ്ഞതിന്‍റെ ദേഷ്യത്തിന് ഞാന്‍ ഉണ്ടാക്കിയ കഥയൊന്നുമല്ല.
കുമാര്‍ട്ടാ.......

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍