Tuesday, August 19, 2014

ഓര്‍മ്മകളിലെ വാര്‍ത്ത‍ വായനക്കാര്‍...


പത്തിരുപതു വര്‍ഷം മുന്‍പു, ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്. രാമചന്ദ്രന്‍ എന്നും ഇയം ആകാശവാണി, അന്ബ്രുതി വാര്ത്താ ഹ സൃയന്താം പ്രവാചക ഹ ബലദേവാനന്ത സാഗരഹ എന്നും, കേട്ടിട്ടായിരിക്കാം അന്ന് ഓരോ മലയാളിയുടെ ദിവസങ്ങള്‍ തള്ളി നീങ്ങിയിരുന്നത് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ഈ രാമചന്ദ്രനും ബലദേവാനന്ത സാഗരനും.

പിന്നീട് ദൂരദര്‍ശനും മുകളില്‍ മീന്‍ മുള്ള് പോലെ ഉള്ള ആന്ടിനയും വന്നു ബൂസ്റ്റര്‍ പിടിച്ചു തിരിച്ചു ടി വി ക്ലിയര്‍ ആക്കിയിരുന്ന കാലത്ത് ന്യൂസ്‌ വായിക്കാന്‍ വേണുഗോപാല്‍, ഹേമലത , മായ തുടങ്ങിയവര്‍ വന്നിരുന്ന കാലം സത്യത്തില്‍ അന്നൊക്കെ ഞായറാഴച്ച സന്ധ്യക്ക് മാത്രം വരുന്ന സിനിമക്ക് ഇടയില്‍ പപ്പടം എണ്ണയില്‍ ഇട്ട പോലെ തിരിഞ്ഞ് വരുന്ന ന്യൂസിന്‍റെ സിംഫല്‍ കണ്ടാ അപ്പൊ തുടങ്ങും എല്ലാരും ചീത്ത പറഞ്ഞ് കണ്ണ് പൊട്ടിക്കാന്‍.

ഏഷ്യാനെറ്റ്‌ ന്യൂസില്‍ ആദ്യമായി കയ്യ് മേശ പുറത്ത്‌ വെച്ച് ചെരിഞ്ഞിരുന്നവനും, പിന്നെ ഇന്ത്യാവിഷനില്‍ കുന്സാന്ടര്‍ ആയതും കുഞ്ഞാപ്പ ടെ തലയില്‍ കറുത്ത തുണി വിഴുന്നത് ഇരുപത്തെട്ടു പ്രാവശ്യം സ്ലോ മോഷനില്‍ കാണിച്ചതിന്റെ ഫലം ആയി, തുടര്‍ന്ന് ഉണ്ടായ ഒതുക്കില്‍ ചാനെല്‍ വിട്ടു പുറത്തു കടന്നു ഇന്ന് റിപ്പോര്‍ട്ടര്‍ ചാനെല്‍ മൊതലാളി ആയ നിഗേഷ്‌കുമാര്‍ , മൂപ്പര്‍ ഇന്ത്യാവിഷനില്‍ ഉള്ളപ്പോ ഒരു ദിവസം ചെരിഞ്ഞിരുന്നു കയ്യ് ടാബിളില്‍ വെച്ച് സ്വന്തം പിതാവായ എം വി രാഘവന്‍ ഇലെക്ഷന് ജയിച്ചപ്പോ മൂപ്പരെ ലൈവ് ഷോ യില്‍ വിളിച്ചു ഇങനെ ചോദിച്ചു “ മിസ്റ്റര്‍ രാഘവന്‍ എന്താണ് ഈ ജയത്തെ കുറിച്ച് താങ്കള്ക്ക് പറയാനുള്ളത്” മറുപടി ഇങ്ങനെ ആയിരുന്നു "ഡാ ഡാ പിന്നെ വിളിക്കഡാ ചെക്ക” ഫോണ്‍ കട്ടും ചെയ്തു.

രാജ് മോഹന്‍ ഉണ്ണിത്താന്‍ , ഷാനവാസ്‌ എം പി എന്നിവരില് ആരെയെങ്കിലും ലും രാത്രി ഒമ്പതുമണി കഴിഞ്ഞു കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവരടെ വീട്ടിലെ അംഗത്തെ പോലെ ഏഷ്യാനെറ്റിലെ വിനു.

ഏഷ്യാനെറ്റില്‍ ന്യൂസ്‌ വായിക്കുന്നതിന്റെ ഇടവേള നേരത്ത് ലാപ്‌ ടോപ്‌ എടുത്തു ഹാര്മോ്ണിയം വായിച്ചു ബലികുടീരങ്ങളെ എന്ന പാട്ട് പാടി ആരോ ഒരുത്തന്‍ അത് റെക്കോര്ഡ് ‌ ചെയ്തു യു ടുബില്‍ ഇട്ടിട്ട് പണി പോയ വേണു പിന്നീട് റിപ്പോര്‍ട്ടര്‍ ചാനെലിലും ഇപ്പൊ മത്രുഭുമിയിലും തകര്ക്കുന്നു.

പക്ഷെ മറക്കാന്‍ പറ്റാത്ത ന്യൂസ്‌ റീഡിംഗ് ഏഷ്യാനെറ്റിലെ പ്രജുലയുടേതാണ് നേതാവ് കുഞ്ഞി കണ്ണന്‍ ലൈവ് വന്നിരിന്നു കത്തി കയറി നിക്കുംപോള്‍ ആണ് , പെറ്റ തള്ള കേട്ടാ സഹിക്കാത്ത രീതിയില്‍ മൂപ്പരടെ പേരിലെ “ഞ്ഞി”യും “ണ്ണ” യെയും മാറ്റി എക്സ്ചേഞ്ച് ചെയ്തു മൂപ്പരെ സ്റ്റുഡിയോയില്‍ നിന്ന് ഓടിച്ചു വിട്ടത്.

ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍....

ഞങ്ങടെ മുള്ളൂര്ക്കര ഇന്ന്  ഒരുപാട് മാറിയിരിക്കുന്നു. ഒരു ഇരുപതു വര്ഷം മുന്പ് ഇങ്ങനെയായിരുന്നു :


സൈമേട്ടന്റെ സൈക്കിള്‍ കട.
അന്ന് സ്കൂളില്‍ പഠിക്കണ ഒരു വിധം കില്ലാടികളൊക്കെ വെള്ളിയാഴ്ച ഉച്ചക്ക്  കഷണ്ടി തലക്കാരനായ സൈമേട്ടന്റെ കടയില്‍ നിന്ന് സൈക്കിള്‍ ഒരു രൂപ ഒരു മണിക്കൂറിനു വാടകക്കെടുത്ത് ചവിട്ടാന്‍ പഠിച്ചും ,  പിന്നെ തിരുവാണിക്കാവ് അമ്പലത്തിലെ ആലിന് ചുറ്റും കറങ്ങി തിരിഞ്ഞു അവസാനം എവിടെയെങ്കിലും കൊണ്ട് പോയി ചാര്ത്തി ഒന്നും അറിയാത്ത പോലെ തിരിച്ചു കൊടുത്തു ഒന്നും മിണ്ടാതെ സ്ഥലം വിടും.


രാശപ്പേട്ടന്റെ് ഹോട്ടല്‍
 സൈകിള്‍ ചവിട്ടി ക്ഷീണിച് നേരെ പോണത് അതിന്റെ  ഓപ്പോസിറ്റ് ഉള്ള രാശപ്പേട്ടന്റെന ഹോട്ടലിലെക്കാനു, പൊറോട്ടയും പിന്നെ അതിന്‍റെ കൂടെ ഫ്രീ ആയി കിട്ടണ ബീഫിന്ടെ ചാര്‍ ( ബീഫു വാങ്ങാന്‍ കാശില്ലെങ്കില്‍ അങ്ങനെയും കഴിക്കാം) അന്ന് കൂടെ പഠിച്ചിരുന്ന സതീഷ്‌ പി കെ ക്ക്  കാലത്ത് പേപ്പര്‍ ഇടുന്ന പണി ഉള്ളതോന്ട്ട് ഞങ്ങള്‍ കുറച്ചു പേര്‍ വെള്ളിയാഴ്ചത്തെ ഈ പൊറോട്ടയും ചാറും,  ടൈം ടാബിളിലെ ഒരു വിഷയം പോലെ കണക്കാക്കി പോന്നു. അത്ര ടേസ്റ്റ് ഉള്ള ഒരു കറി ഇന്ന് വരെ കഴിച്ചിട്ടില്ല വേറെ എവിടെയും.

സി എം എസ് ടാക്കീസ്

മുള്ളൂര്‍ക്കര സെന്റെരില്‍  ഉണ്ടായിരുന്ന സി എം എസ് ടാകീസ്‌, സിനിമകള്‍  ഇറങ്ങി ലോകത്തുള്ള സകല തിയ്യറ്ററും കഴിഞ്ഞു അവസാനം ഇവടെ എത്തിയിട്ടും മുള്ളൂര്ക്കരക്ക്  പുറത്തെ ലോകം അറിയാത്ത അന്നത്തെ  ഞങ്ങള്‍ റിലീസ് പടം കാണുന്ന പോലെ വിസില്‍ അടിച്ചും ആര്പ്പ്  വിളിച്ചും പടം ഹിറ്റാക്കി. ദേവാസുരം എന്ന ചങ്ക് പടം കണ്ടത് ഈ ഓല മേഞ്ഞ തിയറ്ററില്‍ വെച്ചാണ്‌. 


മാഷടെ പലചരക്ക് കട
മുള്ളൂര്ക്കര സെന്റെരില്‍ ഷര്‍ട്ട്‌  ഇടാതെ ബ്രാഹ്മണ്യത്തിന്റെ ഐടെന്ടിടി കാണിച്ചു, നെറ്റിയില്‍ ഭസ്മകുറിയും വരച്ചു  പണ്ടു സ്കൂള്‍ മാഷായ  നന്മ നിറഞ്ഞ ഒരാള്‍ അദേഹത്തിന്റെ പലചരക്ക് കട, ഒരു വര്ഷം വരെയൊക്കെ പൈസ കൊടുക്കാതെ പറ്റു ക്ലോസ് ചെയ്യാത്ത ആരെങ്കിലും  ബസ്‌ കേറാന്‍ നിക്കുന്നവരില്‍ ഉണ്ടെങ്കില്‍ കയ്യ് കൊട്ടി ഒരു വിളിയുന്ട്ട് മൂപ്പര്‍ എല്ലാരുടെയും മുന്പില്‍ വെച്ച്, ആ സമയത്ത് ആകാശം ഇടിഞ്ഞു വീഴണേ എന്ന പ്രാര്ഥിനയില്‍ ആയിരിക്കും കൈ കൊട്ടി വിളി കേട്ടവന്‍. .


പിന്നെ കരുണാകരന്‍ നായര്ടെ കട, ചെരുപ്പ് നന്നാക്കുന്ന കാരണവരുടെ കട, മാനസി ഹെയര്‍ കട്ടിംഗ്, യുനിക് കോളേജ്, ശ്രുതി മുസിക്കല്സ്, പയ്യപാട്ട് മെഡിക്കല്‍സ്, ലത സ്റ്റോര്‍സ് അന്ന് ഇതൊക്കെയായിരുന്നു മുള്ളൂര്ക്കര.

ഇന്ന് ഇതൊന്നുമില്ലാതെ മറ്റെന്തോ  ആയി.

ഇപ്പോളും പത്തു മുപ്പതു കൊല്ലായി പുറത്തു താമസിക്കുന്നവര്‍ ഇടക്കൊക്കെ നാട്ടില്‍ വരുമ്പോ അവര്‍ മക്കളോടൊക്കെ പറയുന്നത് കേള്‍ക്കാം “ഇവടെ മാഷടെ കടയും, അവടെ തിയറ്ററും, അതിനടുത്ത്‌  രാശപ്പേട്ടന്‍റെ ഹോട്ടലും ഉണ്ടായിരുന്നു"

 അവരെ ഓര്‍ക്കുന്ന ഈ  വാക്കുകള്‍ ഒക്കെ തന്നെ അദൃശ്യമായ അക്ഷര മാലകള്‍ ആയി മുള്ളൂര്‍ക്കരയില്‍ തട്ടി തിരിഞ്ഞു കൊണ്ടിരിക്കുന്നു ഇവരെയൊക്കെ തിരഞ്ഞു കൊണ്ടു"

എല്ലാം എല്ലാം
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍...

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍