Wednesday, December 16, 2015

ഞാനാ കള്ളന്‍...

ശരിക്കും കള്ളന്‍ഇത്തവണ ഒന്ന് മാറ്റി പിടിച്ചതാ.അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞ പോലെ യുദ്ധം പ്രതീക്ഷിക്കണ്ട, എന്നാലും മിന്നി...

Posted by Vinod Neetiyathth on Friday, June 26, 2015

Wednesday, September 30, 2015

പട്ടാമ്പി മായ

പട്ടാമ്പി മായസ്കൂളില്‍ പഠിക്കുമ്പോള്‍ കാലത്ത്എട്ടരക്ക് നുമ്മടെ കാഞ്ഞിരശ്ശേരി ടൌണില്‍ എത്തിയിരുന്ന പട്ടാമ്പി മായ എന്ന്...

Posted by Vinod Neetiyath on Tuesday, September 29, 2015

Friday, September 11, 2015

ഒരു നൂലും കൂടി

ആറു വര്‍ഷങ്ങള്‍ക്ക് മുന്പ് ഗുജറാത്തിലെ ഒരു തണുത്ത് വിറച്ച ഡിസംബര്‍..ഓഫീസ് കാര്യത്തിന് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്...

Posted by Vinod Neetiyath on Thursday, September 10, 2015

Monday, May 25, 2015

വേനലില്‍ ഒരു നോട്ടടി

വേനലില്‍ ഒരു നോട്ടടിവേനല്‍സൂര്യനില്‍ നിന്ന് രക്ഷനേടാന്‍ എയര്‍ കൂളര്‍ വാങ്ങി വരുന്ന വഴി പാലത്തില്‍ ഇരിക്കുന്ന ഞങ്ങളെ നോ...

Posted by Vinod Neetiyath on Monday, May 25, 2015

Sunday, May 24, 2015

മകരത്തിലെ കൂടോത്രം.

മകരത്തിലെ കൂടോത്രം.മകര മാസത്തിലെ ഒരു വെള്ളിയാഴ്ച രാത്രി അന്ന് ആകാശത്തില്‍ ബുധനും ശുക്രനും തമ്മില്‍ ഒന്നും രണ്ടും പറഞ്...

Posted by Vinod Neetiyath on Friday, May 22, 2015

Sunday, April 5, 2015

ജെ സി ബി മാന്താത്ത പാട്


നാട്ടിലുള്ള കാലത്തെന്നും പരിഭവം ആയിരുന്നല്ലോ
കുഗ്രാമമാണ് ബസ്സോട്ടമില്ലാത്ത കാട്ടുമുക്കാണ്, ആസ്പത്രി ഇല്ലാത്ത നാടാണ്, ഒന്നാസ്പത്രി വരെ പോണങ്കില്‍ തന്നെ വീട്ടില്‍ നിന്നും രണ്ടു വശവും നെല്പാടങ്ങളുള്ള ഈ അടുത്ത കാലത്തൊന്നും ടാര്‍ ഇടാന്‍ സാധ്യത ഇല്ലാത്ത വലിയതും ചെറുതുമായ ഉന്തും, മുഴയും, മൂര്‍ച്ചയും ഉള്ള കല്ലുകള്‍ ആര്‍ക്കോ വേണ്ടി ആരോ പാകിയ മണ്‍ റോഡിലൂടെ കിലോമീറ്റെറോളം നടന്നു പോയി ബസ് സ്റ്റോപ്പില്‍ കാത്ത് നിക്കണം ,ഒരു കാര്‍ വിളിക്കണമെങ്കില്‍ മൂന്നോ നാലോ കിലോമീറ്റര്‍ നടന്നു പോണം. ബസ്സ്‌ സ്റ്റോപ്പ്‌ എന്ന് കേട്ടാല്‍ തോന്നും ഏതോ വലിയ സ്റ്റോപ്പ്‌ ആണെന്ന് , വര്‍ഷങ്ങളായി നടത്തുന്ന മാധവേട്ടന്‍റെ പലചരക്ക് പീടിക അതിനോട് ചേര്‍ന്ന് നിക്കുന്ന ചായക്കട, അതിന്‍റെ അടുത്ത് സുധാകരേട്ടന്‍റെ ബാര്‍ബര്‍ ഷോപ്പ്, പിന്നെ ഒരു സി ഐ ടി യു ഷെഡും ഒരു ഐ എന്‍ ടി യു സി ഷെഡും അതിന്‍റെ പിന്നില്‍ വലിയ പഞ്ചായത്ത് കിണര്‍ അടുത്തായി ആയി കറുത്ത നിറമുള്ള ഒരു പെട്ടികട. ഇത്രേള്ളൂ......
സാഹചര്യങ്ങള്‍ അവനു പുതിയ ഒരു വിളിപേരു നല്‍കി
" പ്രവാസി" സ്വന്തം നാടിന്‍റെ ഭംഗിയും സൌന്ദര്യവും മനസ്സിലാക്കാന്‍ പ്രവാസിയാവേന്ടി വന്നു...
വര്‍ഷങ്ങള്‍ വാടിയ മൂവാണ്ടന്‍ മാങ്ങ പോലെ നമ്മള്‍ ആഗ്രഹിക്കാതെ തന്നെ വീണു കൊണ്ടിരുന്നു..
അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നു യാത്രയില്‍ ഒന്ന് മയങ്ങിയപ്പോള്‍ സ്വന്തം ഗ്രാമവും ഓടി നടന്ന ആ പഴയ തറവാടും, മൂവാണ്ടന്‍ മാവും, ഒട്ടുമാവും, സീത പഴവും, പുളി മരങ്ങളും, കായ്ച്ചു നിറഞ്ഞ തെങ്ങുകളും, മുളം കൂട്ടത്തിനു അരികിലായി തലയുയര്‍ത്തി നിക്കുന്ന വരിക്ക പ്ലാവും, കണ്ണില്‍ വന്നു നിറഞ്ഞു നിന്നു. എല്ലാം തനിക്ക് പ്രിയപെട്ടതായിരുന്നു കുട്ടിക്കാലത്തെ ആട്ടി പായ്ച്ചത് ഇവയൊക്കെ ആയിരുന്നു.. കണ്ണുകള്‍ ഒന്നുകൂടി ഇളക്കിയാട്ടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
വിഷുക്കാലത്ത് മാലപടക്കം പൊട്ടിക്കാന്‍ തൂക്കിയിട്ടത് ചെറിയൊരു പുളി മര തയ്യിലാരുന്നു പൊട്ടി തീര്‍ന്നതില്‍ നിന്ന് ഒരെണ്ണം എടുത്തു കത്തിച്ചു വായില്‍ വെച്ച് മാല പടക്ക ബീഡി വലിച്ചതും രണ്ടാമത്തെ ബീഡി കത്തിച്ച പാടെ കയ്യിലിരുന്നു പൊട്ടിയതും കുറെ നേരം ആകാശത്തിലെ നക്ഷത്രങ്ങളെല്ലാം ഭൂമിയില്‍ ഇറങ്ങി വന്നു തനിക്കു ചുറ്റും മുക്കാല മുക്കാബലാ ഓ ലൈല കളിച്ചതും...
തെങ്ങ് കയറാന്‍ വന്ന ചന്ദ്രേട്ടന്‍ മറന്നിട്ട് പോയ തളപ്പ് ഇട്ടു തെങ്ങ് കയറാന്‍ നോക്കിയതും ഒരാള്‍ പൊക്കത്തില്‍ കയറി മ്മളെ കൊണ്ടു കൂട്ട്യാ കൂടില്ല്യ എന്ന് മനസ്സിലാക്കി തിരിച്ചു ഉരസി പോന്നതും കുണ്ടറ കുത്തി വീണതും പിന്നെ ആദ്യത്തെ തെങ്ങ് കയറ്റത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ തെങ്ങിന്‍റെ വക ചുവന്ന ഓട്ടോഗ്രാഫ് നെഞ്ചില്‍ കിട്ടിയതും..
ആക്രാന്തം മൂത്ത് സീത പഴം പൊട്ടിച്ചു ഓടി വന്നു വീടിന്‍റെ പടികല്ലില്‍ തട്ടി താടി കുത്തി വീണതും വീട്ടുകാര്‍ എടുത്തു കൊണ്ടോടിയതും താടിയിലെ തുന്നികെട്ടുമായ് നടന്നതും ..
എല്ലാം എല്ലാം ...
ഞെട്ടിയുണരുമ്പോള്‍ വീടെത്തിയിരിക്കുന്നു, കാറില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുന്പ് അയാള്‍ തൊട്ടടുത്തുള്ള തന്റെ പഴയ തറവാട്ട്‌ വളപ്പിലേക്കാന്നു പോയത്..
ജെ സി ബി മാന്തിയ പാടുകള്‍ അല്ലാതെ അവിടെ മറ്റൊന്നുമുണ്ടായിരുന്നില്ല... ഒന്നും.
കരഞ്ഞു കലങ്ങിയ കണ്ണുമായി പടി ഇറങ്ങുമ്പോള്‍ അയാള്‍
സ്വന്തം താടിയിലെ ആ പഴയ തുന്നികെട്ടിന്‍റെ പാട് തടവി കൊണ്ടു മനസ്സില്‍ പറഞ്ഞു
താടിയിലെ ഈ പാട് മതി ഞാന്‍ ജീവിച്ചത്തിന്‍റെ ഓര്‍മ്മക്കായി .
ഒരു ജെ സി ബി ക്കും മാന്താന്‍ കൊടുക്കാതെ ജീവനുള്ളിടത്തോളം കാലം എന്നോടൊപ്പം.

Saturday, February 21, 2015

സഞ്ചാരം.

Wednesday, January 21, 2015

കണ്ണട

കണ്ണട
ഡോള്‍ബിയുടെ മനസ്സില്‍ മുഴുവന്‍ ടെന്‍ഷന്‍ ആയിരുന്നു.
ഇനി ഡോക്ടര്‍ ചോദിക്കുമോ ലെന്‍സിലൂടെ നോക്കിയപ്പോ കണ്ടതെന്താണെന്ന്, അവന്‍ രണ്ടു മൂന്നാവര്‍ത്തി കണ്ണ് വെട്ടി, മുഴുവനായി മിഴിച്ച് ലെന്സിലെക്ക് കൂര്‍മ്മമായ് നോക്കികൊണ്ടിരുന്നു, എന്തോ ഒരു സാധനം കണ്ണിലേക്ക് ചേര്‍ന്ന് വരും, മനസ്സില്‍ പതിയും മുന്പ് തിരിച്ച് പോകും. കഷ്ടിച്ച് തല മാത്രം വെക്കാവുന്ന ആ വെളുത്ത യന്ത്രം ഓഫ്‌ ചെയ്തു ഡോക്ടര്‍ എണീക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ ഡോക്ടര്‍ ലെന്‍സില്‍ കണ്ടത് എന്താണ് എന്ന് ചോദിച്ചാല്‍ പറയാനായി മനസ്സില്‍ ഒരുത്തരവും കരുതിവെച്ചു.
ഡോക്ടര്‍ ഒന്നും ചോദിച്ചില്ല എന്ന് മാത്രമല്ല രാശി വെക്കാന്‍ പണിക്കര്‍ വരയ്ക്കുന്ന കള്ളികളിലെ ആര്‍ക്കും മനസ്സിലാകാത്ത , നമ്മള്‍ ഉച്ചരിക്കാന്‍ ശ്രമിച്ചാല്‍ നല്ല മുട്ടന്‍ തെറികള്‍ ആയി പോകാവുന്ന അക്ഷരങ്ങള്‍ ചുവരില്‍ നിരന്നു വന്നു.
ക , സ , മ പ
സ്ഥിരമായി നാട്ടുകാര്‍ വിളിക്കുന്ന പല തെറികളോടും ചേര്‍ന്ന് നിക്കുന്ന ആ അക്ഷരങ്ങള്‍ സിമ്പിള്‍ ആയിട്ട് വായിച്ചു കൊടുത്തു ഡോള്‍ബി അവടെ സ്കോര്‍ ചെയ്തു.
ഡോക്ടര്‍ ഗൌരവത്തോടു കൂടി എന്തോ ഒരു സുന യില്‍ അമര്‍ത്തിയപ്പോള്‍ മുകളിലത്തെ പഴയ വലിയ അക്ഷരങ്ങള്‍ താഴേക്ക്‌ പോയി കുളിച്ചു കുട്ടപ്പന്‍ മാരായ ചെറിയ ടീമുകള്‍ വന്നു നിരന്നു നിന്നു.
ഋ ഫ ഷ ഹ
ഇത് കണ്ടപ്പോള്‍ ഡോള്ബിക്ക് ആകാശത്ത് നിന്ന് നാല് ഉല്‍ക്കകള്‍ വന്നു സ്വന്തം തലയില്‍ വീണ ഒരു ഫീലിംഗ് ആയിരുന്നു , കാരണം ഈ നാലു സാധനങ്ങള്‍ തമ്മില്‍ വേര്‍തിരിചെടുക്കാനും അത് വായിക്കാനും ഓനെ കൊണ്ടു കഴിയില്ലാരുന്നു എന്ന് മാത്രമല്ല ആ ഉല്‍ക്കകള്‍ വെച്ച് വരുന്ന വാക്കുകള്‍ പോലും ഉപയോഗിക്കാറില്ല.
വായിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ മാനം കപ്പല് കേറും,
അറിയില്ല എന്നതിന് പകരം, വായിക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു മൂപ്പര്‍ തടിയൂരി.
കോടീശ്വരന്‍ കളിയില്‍ രണ്ടാമത്തെ റൌണ്ടില്‍ തന്നെ പുറത്തായ ആളോട് ഗോപി അണ്ണന് തോന്നുന്ന സഹതാപം പോലെ ഒന്ന് കാണിച്ചു ഡോക്ടര്‍ ഏതോ കണ്ണട പീടികക്കാര്‍ വെറുതെ കൊടുത്ത ചെറിയ ബുക്കില്‍ കണ്ണടയുടെ സൈസ് കുത്തി കുറിച്ച് കൊടുത്തു.
കണ്ണട വാങ്ങാന്‍ പോയി ഒരു മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം കണ്ണടയും കൂടെ ഡോക്ടര്‍ കൊടുത്ത പേപ്പറും കിട്ടി. വടക്കാഞ്ചേരി ടൌണില്‍ എത്തിയപ്പോള്‍ പതുക്കെ കണ്ണട ബാഗില്‍ നിന്നും എടുത്തു.
രണ്ടാമത്തെ ലൈന്‍ പോലും കാണാന്‍ പറ്റാത്ത ആള്‍ക്ക് ഡോക്ടറുടെ വക മുട്ടന്‍ പണി, പഴയ ഗോലി സോഡാ ചില്ല് പോലെയുള്ള ഒന്നൊന്നര മൊതല് തന്നെ കിട്ടി.
ഡോള്‍ബി നാലു പാടും നോക്കി ഒരു പരിഷ്കാരിയെ പോലെ കണ്ണട വെച്ചു.
കുളത്തില്‍ മുങ്ങാം കുഴി ഇട്ടു പോയി കണ്ണ് തുറന്ന അവസ്ഥ. ഒന്നും കാണാനില്ല എന്ന് മാത്രമല്ല ആകെ കൂടി ഒരു വയ്യായ്ക ഇല്ലായ്ക., ഒരു തലകറക്കം, ദേഹ ക്ഷയം, അപ്പൊ തന്നെ ഒരു ബോധക്ഷയം കണ്ണ് തുറന്നപ്പോള്‍ നാട്ടുകാര്‍ കണ്ണട വെച്ച പരിഷ്കാരിയെ നോക്കി നിക്കുന്നു, ചിരിക്കുന്നു അതോടു കൂടി മാനഹാനിയും.
പോകുന്ന പോക്കില്‍ തന്നെ ബസില്‍ നിന്ന് ആ കണ്ണട അകമല കാട്ടിലേക്ക് വെലിച്ചെറിയുകയും,കണ്ണടയോടുള്ള ദേഷ്യവും, കണ്ണ് ഡോക്ടറെ എവടെ കണ്ടാലും കല്ലെടുത്ത്‌ എറിയാനുള്ള ഉപോല്പുലകമായ പ്രവണതയും അന്ന് മുതാലാണ് ഡോള്‍ബിയില്‍ കണ്ടു തുടങ്ങിയത്
.
കണ്ണട എന്ന കവിത എഴുതിയ മുരുഗന്‍ കാട്ടാക്കട ആണത്രേ ഏറ്റവും വലിയ ശത്രു. കണ്ണിന്‍റെ മുന്പിലെങ്ങാന്‍ വന്നു പെട്ടാല്‍ കവിക്കും കിട്ടും കല്ലേറ്.

Wednesday, January 7, 2015

നാന്‍ തമിഴന്‍ അല്ലൈ

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍