Tuesday, August 19, 2014

ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍....

ഞങ്ങടെ മുള്ളൂര്ക്കര ഇന്ന്  ഒരുപാട് മാറിയിരിക്കുന്നു. ഒരു ഇരുപതു വര്ഷം മുന്പ് ഇങ്ങനെയായിരുന്നു :


സൈമേട്ടന്റെ സൈക്കിള്‍ കട.
അന്ന് സ്കൂളില്‍ പഠിക്കണ ഒരു വിധം കില്ലാടികളൊക്കെ വെള്ളിയാഴ്ച ഉച്ചക്ക്  കഷണ്ടി തലക്കാരനായ സൈമേട്ടന്റെ കടയില്‍ നിന്ന് സൈക്കിള്‍ ഒരു രൂപ ഒരു മണിക്കൂറിനു വാടകക്കെടുത്ത് ചവിട്ടാന്‍ പഠിച്ചും ,  പിന്നെ തിരുവാണിക്കാവ് അമ്പലത്തിലെ ആലിന് ചുറ്റും കറങ്ങി തിരിഞ്ഞു അവസാനം എവിടെയെങ്കിലും കൊണ്ട് പോയി ചാര്ത്തി ഒന്നും അറിയാത്ത പോലെ തിരിച്ചു കൊടുത്തു ഒന്നും മിണ്ടാതെ സ്ഥലം വിടും.


രാശപ്പേട്ടന്റെ് ഹോട്ടല്‍
 സൈകിള്‍ ചവിട്ടി ക്ഷീണിച് നേരെ പോണത് അതിന്റെ  ഓപ്പോസിറ്റ് ഉള്ള രാശപ്പേട്ടന്റെന ഹോട്ടലിലെക്കാനു, പൊറോട്ടയും പിന്നെ അതിന്‍റെ കൂടെ ഫ്രീ ആയി കിട്ടണ ബീഫിന്ടെ ചാര്‍ ( ബീഫു വാങ്ങാന്‍ കാശില്ലെങ്കില്‍ അങ്ങനെയും കഴിക്കാം) അന്ന് കൂടെ പഠിച്ചിരുന്ന സതീഷ്‌ പി കെ ക്ക്  കാലത്ത് പേപ്പര്‍ ഇടുന്ന പണി ഉള്ളതോന്ട്ട് ഞങ്ങള്‍ കുറച്ചു പേര്‍ വെള്ളിയാഴ്ചത്തെ ഈ പൊറോട്ടയും ചാറും,  ടൈം ടാബിളിലെ ഒരു വിഷയം പോലെ കണക്കാക്കി പോന്നു. അത്ര ടേസ്റ്റ് ഉള്ള ഒരു കറി ഇന്ന് വരെ കഴിച്ചിട്ടില്ല വേറെ എവിടെയും.

സി എം എസ് ടാക്കീസ്

മുള്ളൂര്‍ക്കര സെന്റെരില്‍  ഉണ്ടായിരുന്ന സി എം എസ് ടാകീസ്‌, സിനിമകള്‍  ഇറങ്ങി ലോകത്തുള്ള സകല തിയ്യറ്ററും കഴിഞ്ഞു അവസാനം ഇവടെ എത്തിയിട്ടും മുള്ളൂര്ക്കരക്ക്  പുറത്തെ ലോകം അറിയാത്ത അന്നത്തെ  ഞങ്ങള്‍ റിലീസ് പടം കാണുന്ന പോലെ വിസില്‍ അടിച്ചും ആര്പ്പ്  വിളിച്ചും പടം ഹിറ്റാക്കി. ദേവാസുരം എന്ന ചങ്ക് പടം കണ്ടത് ഈ ഓല മേഞ്ഞ തിയറ്ററില്‍ വെച്ചാണ്‌. 


മാഷടെ പലചരക്ക് കട
മുള്ളൂര്ക്കര സെന്റെരില്‍ ഷര്‍ട്ട്‌  ഇടാതെ ബ്രാഹ്മണ്യത്തിന്റെ ഐടെന്ടിടി കാണിച്ചു, നെറ്റിയില്‍ ഭസ്മകുറിയും വരച്ചു  പണ്ടു സ്കൂള്‍ മാഷായ  നന്മ നിറഞ്ഞ ഒരാള്‍ അദേഹത്തിന്റെ പലചരക്ക് കട, ഒരു വര്ഷം വരെയൊക്കെ പൈസ കൊടുക്കാതെ പറ്റു ക്ലോസ് ചെയ്യാത്ത ആരെങ്കിലും  ബസ്‌ കേറാന്‍ നിക്കുന്നവരില്‍ ഉണ്ടെങ്കില്‍ കയ്യ് കൊട്ടി ഒരു വിളിയുന്ട്ട് മൂപ്പര്‍ എല്ലാരുടെയും മുന്പില്‍ വെച്ച്, ആ സമയത്ത് ആകാശം ഇടിഞ്ഞു വീഴണേ എന്ന പ്രാര്ഥിനയില്‍ ആയിരിക്കും കൈ കൊട്ടി വിളി കേട്ടവന്‍. .


പിന്നെ കരുണാകരന്‍ നായര്ടെ കട, ചെരുപ്പ് നന്നാക്കുന്ന കാരണവരുടെ കട, മാനസി ഹെയര്‍ കട്ടിംഗ്, യുനിക് കോളേജ്, ശ്രുതി മുസിക്കല്സ്, പയ്യപാട്ട് മെഡിക്കല്‍സ്, ലത സ്റ്റോര്‍സ് അന്ന് ഇതൊക്കെയായിരുന്നു മുള്ളൂര്ക്കര.

ഇന്ന് ഇതൊന്നുമില്ലാതെ മറ്റെന്തോ  ആയി.

ഇപ്പോളും പത്തു മുപ്പതു കൊല്ലായി പുറത്തു താമസിക്കുന്നവര്‍ ഇടക്കൊക്കെ നാട്ടില്‍ വരുമ്പോ അവര്‍ മക്കളോടൊക്കെ പറയുന്നത് കേള്‍ക്കാം “ഇവടെ മാഷടെ കടയും, അവടെ തിയറ്ററും, അതിനടുത്ത്‌  രാശപ്പേട്ടന്‍റെ ഹോട്ടലും ഉണ്ടായിരുന്നു"

 അവരെ ഓര്‍ക്കുന്ന ഈ  വാക്കുകള്‍ ഒക്കെ തന്നെ അദൃശ്യമായ അക്ഷര മാലകള്‍ ആയി മുള്ളൂര്‍ക്കരയില്‍ തട്ടി തിരിഞ്ഞു കൊണ്ടിരിക്കുന്നു ഇവരെയൊക്കെ തിരഞ്ഞു കൊണ്ടു"

എല്ലാം എല്ലാം
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍...

1 comment:

Unknown said...

എല്ലാം എല്ലാം
ഓര്‍മ്മകള്‍ വെറും ഓര്‍മ്മകള്‍...

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍