Wednesday, June 11, 2014

രതി നിര്‍വേദം

ആക്രാന്തം കാണിക്കണ്ട ഇത് അതല്ല.

പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന സമയം.
കാലത്ത്‌  എഴു മണിക്ക് എഴുനേറ്റ്‌ പള്ളികുളിയും പള്ളിതേവാരവും കഴിഞ്ഞു. ഇനി വെളുപ്പിക്കാന്‍ നോക്കിയാല്‍ ഞാന്‍ നല്ല പള്ളിതെറി വിളിച്ചു കളയും എന്ന അന്നത്തെ പാരഗന്‍ ചെരുപ്പിന്റെ സങ്കടം വകവെക്കാത്ത ടി ജി രവിയെ പോലെ വീണ്ടും വീണ്ടും ചെരുപ്പിനെ കീഴ്പെടുത്തി അടിയറവു പറയിച്ചും. ഫെയര്‍ ആന്‍ഡ്‌ ലൌലിയും  കുട്ടികൂറയും സമം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി വാരി പൂശി. മുഖത്ത് അധികമായത്‌ ടവലില്‍ തുടച്ചു ഇനി വിയര്‍ത്തു നമ്മടെ പഴയ സംഗതി എങ്ങാനും പുറത്തു വന്നാല്‍ പ്രയോഗിക്കാനായ ഒറ്റമൂലി ആയി പോക്കറ്റില്‍ കരുതി കാഞ്ഞിരശ്ശേരി സെന്‍റെറിലെക്ക് വെച്ച് പിടിക്കും.

കാരണം പത്താം ക്ലാസ്സ്‌ കാര്‍ക്ക്‌ ടുഷനും പിന്നെ സ്പെഷല്‍ ക്ലാസും തുടങ്ങിയിരിക്കുന്നു അതന്നെ കാരണം. കാലത്ത്‌ ട്യുഷന് പോകുമ്പോളും വൈകീട്ട് ബസ്‌ തിരിച്ചു വരുമ്പോളും കുട്ടേട്ടന്റെ ചായകടയില്‍ പുറത്തു ഇട്ട ബഞ്ചില്‍ നമ്മള് ഉണ്ടാകും. ബസില്‍ പോകുന്ന തരുണിമണികളെ ബാങ്കിലെ കാഷിയര്ടെ പോലെ ബെര്തെ എണ്ണി നോക്കാന്‍ മാത്രം. മലപ്പുറം കത്തിയും അമ്പും വില്ലും ഒക്കെ മനസ്സില്‍ കണ്ടു ഇവടെ വന്നു പവനായി ശവനായി എണ്ണം എടുത്ത് തിരിച്ചു പോകും.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു പതിവ് പോലെ  അമ്പും വില്ലും സ്വപ്നം കണ്ടു നമ്മള്‍ ഹാജര്‍ ആയി  കുട്ടേട്ടന്റെ ചായക്കടക്കും സുധാകരെട്ടന്റെ ബാര്‍ബര്‍ ഷാപിനും മുന്‍പില്‍ ഒരു ആള്കൂട്ടം. എത്തി നോക്കിയപ്പോള്‍ കണ്ടത് വടക്കാഞ്ചേരി പ്രിന്‍സ് തിയറ്ററില്‍ മാറി വന്ന സിനിമയുടെ പോസ്റ്റര്‍ ആണ് പേര്  ‘രതി നിര്‍വേദം’. സില്‍മ പോസ്റ്ററില്‍ ജയഭാരതിയും പിന്നെ കണ്ടാല്‍ അന്ന് എനിക്ക് തിരിച്ചറിയാത്ത ഹിപ്പികാരന്‍ ചെറുക്കനും.(പിന്നീടാണ് അത് കൃഷ്ണചന്ദ്രന്‍ ആണ് എന്നറിഞ്ഞത്)  അധികം ശ്രദ്ധിക്കാതെ ഞാന്‍ എന്റെ പഴയ സ്ഥലം പിടിച്ചു പടിഞ്ഞാട്ടു ബസും നോക്കി ഇരുപ്പായി.

അപ്പൊ അവടെ കൂടി നിന്ന ഒരു ചെങ്ങായി പടത്തിന്റെ കഥ പറയാന്‍ തുടങ്ങി ഞാന്‍ പകുതി ശ്രദ്ധ ബസ്‌ വരുന്ന ഭാഗത്തും ബാക്കി പകുതി രതിനിര്‍വേദത്തിനും കൊടുത്തു. മൂപ്പരടെ കഥ പറയണ സ്ടയിലും പിന്നെ ക്ലൈമാക്സിലെ പാമ്പ് കടിയും ഒക്കെ കൂടി കേട്ടപ്പോള്‍ ബസ്‌ ഇന്ന് പോയാ പോട്ടെ മ്മക്ക് നാളെ കാണാം  ന്നു പറഞ്ഞു കഥയില്‍ മുഴുകി,  കഥ  തീര്‍ന്നപ്പോ പിന്നെ ഒറ്റ വിചാരം മാത്രം അടുത്ത വെള്ളിയഴ്ച്ചകുള്ളില്‍ പടം കാണണം. വെള്ളിയഴ്ച്ചയല്ലേ പടം മാറണത്.

ശനിയും ഞായറും എന്തായാലും വീട്ടില്‍ തന്നെ , തിങ്കളും, ചൊവ്വയും, ബുധനും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റിയില്ല. അവസാനം പത്തൊമ്പതാമത്തെ അടവായ മാവേലി സ്റ്റോര്‍ തന്നെ രക്ഷിച്ചു. സര്‍ക്കാരിന്റെ മാവേലി സ്റ്റോര്‍ എന്ന പീടികയോട് അന്നാണ് എനിക്ക് മതിപ്പ് തോന്നിയത്‌.

മാവേലി സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍. വാങ്ങി അവിടുന്ന് ഒരു ഓട്ടോ പിടിച്ചു നേരെ തിയട്ടരിലെക്ക് ചെന്നപോലെക്കും പടം തുടങ്ങിയിരുന്നു.  മാവേലിന്നു ബാക്കി കിട്ടിയതും പിന്നെ ഓടോകാരന് കൊടുത്തിട്ടും കഴിച്ചു ആകെ ഉള്ള ചില്ലറകള്‍ തപ്പി കൂട്ടി നോക്കിയപ്പോ പൈസയും തികയില്ല, സിനിമ കണ്ടാ വീട്ടില്‍ പോവാന്‍ പൈസ ഇല്ല. പണി പാലും വെള്ളത്തില്‍ എന്നപോലെ അവ്ടെയും ചന്തുവിനെ തോല്പ്പിക്കാനായിട്ട്.

ആരോടെങ്കിലും പൈസ ചോദിച്ചാലോ പിന്നെ തിരിച്ചു കൊടുക്കാല്ലോ എന്ന് വിചാരിച്ചപ്പോ ഇന്ത്യക്ക് പൈസക്ക് ബുദ്ധിമുട്ട് വരുമ്പോള്‍, അമേരിക്കയോടും, ചൈനയോടും, ഇടയ്ക്കിടയ്ക്ക് സിംഗപൂരിനോടൊക്കെ കടം ചോദിക്കുമ്പോള്‍ പഴയ പ്രധാന മന്ത്രി മന്മോഹന്‍ സാറിന്  ഉണ്ടാവണ ഒരു ചമ്മലില്ലേ അതു പോലെ ഒരു ഇത്.

നമ്മളോടാ കളി , പിന്നെ ഒന്നും ആലോചിച്ചില്ല അടുത്ത ബസിനു നേരെ മ്മടെ നാട്ടിലേക്ക്‌

ചന്തുവിന് സിനിമയല്ലേ മിസ്സ്‌ ആയുള്ളൂ കുട്ടേട്ടന്റെ കടയിലെ ബെന്ച്ചും അഞ്ചു മണിക്ക് വരണ ബസും മുടക്കാന്‍ പറ്റില്ലല്ലോ.

No comments:

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍