Wednesday, May 7, 2014

ഊര്‍ജ്ജം കുമാരന്‍

Monday, May 5, 2014

നീലാണ്ടന്‍

മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ചരിത്ര നായകന്‍റെ ഓര്‍മ്മയ്ക്ക്‌ വേണ്ടി പ്രിയപ്പെട്ട കൂട്ടുകാരന്‍ വീട്ടിലെ മൂവാണ്ടന്‍ മാവിന്‍റെ പേര് മാറ്റി നീലാണ്ടന്‍ മാവ് എന്നാക്കി..

Friday, May 2, 2014

Gulikan

കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ദേശിയ ഉത്സവം ആയ ഷഷ്ടി പങ്കു കൊള്ളാന്‍ പതിവുപോലെ നാലു ദിവസം മുന്പ്്‌ തന്നെ ഞങ്ങള്‍ നാട്ടിലെത്തി.
രണ്ടു ദിവസം മുന്പ് ‌ തൊട്ടു തന്നെ ഞങള്‍ കമ്മിറ്റി കാര്‍ ആയതിനാലും പിന്നെ ഈ ദിവസങ്ങളില്‍ എല്ലാ മെമ്പര്മാളരും നാട്ടില്‍ തന്നെ ഉണ്ടാകും മിക്കവാറും പേര്‍ ഒരു ആഴ്ച ലീവില്‍ ആയിരിക്കും , അങ്ങനെ പലപ്പോളും നമ്മള്‍ ഇറങ്ങി നടക്കുമ്പോല്‍ മറ്റു ടീമുകളിലെ ചിലരെ കാണുമ്പോള്‍ നമ്മളൊരു നോട്ടവും റോളും ഒക്കെയാണ് ( ഉത്സവത്തിന്‌ മ്മടെ മുന്പിലോന്നും വന്നു പെടല്ലെടാ ഗെടിയെ ) എന്നാണ് അര്ഥംോ.

അങ്ങനെ ഉത്സവത്തിനു രണ്ടു ദിവസം മുന്പ്്‌ നാട്ടിലെ പ്രധാനിയും മ്മടെ കമ്മിറ്റി മെമ്പറുമായ Mr. ഗുളികന്‍ പെരിന്തല്മ്ന്നയിലെ പണി കഴിഞ്ഞു ലീവിന് വന്നത്, കണ്ട പാടെ ഒടുക്കത്തെ സെന്റ്മെന്റ്സും. കാര്യം പറയുന്നുമില്ല, അവസാനം സങ്കടത്തിന്റെ രഹസ്യം വെളുപെടുത്തി ഇഷ്ടന്റെ ഭാഷയില്‍ “ ഡാ മ്മള്.. ഒരു _______ ന്റെ കയ്യിന്നു പൈസ പലിശക്ക്‌ വാങ്ങിന്റ്റ്‌,, ഇനിക്ക്യവശ്യം ഇന്ടായിടോന്നും അല്ല, വേറെ ഒരു സ്ഥലത്തിന്നു വാങ്ങിയതിന്റെ പലിശ കൊടുക്കാനാ വാങ്ങിയത്” ഇപ്പൊആറു മാസായി പലിശ കൊടുത്തിട്ട. ആ ___ പറയാ പൈസ കൊടുതില്ലേന്കിങല്‍ ഷഷ്ടി കാണാന്‍ സമ്മതിക്കില്ല എന്ന്”

ഞാന്‍ ശബ്ദം കൂട്ടി അവനോട പറഞ്ഞു നിന്നെ ഒരാളും തോടില്ല്യ, ഞങ്ങളുന്റ്റ്‌ കൂടെ. നീ ചെല്ല് ഇന്ന് വൈകീട്ട് കുറച്ച വെള്ളവും നാല് വെട്ടു ഗ്ലാസും റെഡി ആയ്ക്ക്. ആദ്യം ഞാനും പിന്നെ ഈ കാര്യങ്ങളില്‍ തല്പര കക്ഷിയും ആയ കൂട്ട്കാരനും സ്പോട്ടില്‍ എത്തി. ഞങ്ങള്‍ രണ്ടു പേര്‍ , പിന്നെ ഗുളികനും, മൂന്നു വെട്ടു ഗ്ലാസുകള്‍ നിരന്നു, പ്രാര്ത്ഥ ന നിര്ബഞരമായി പരിപാടി തുടങ്ങി. അപ്പോള്‍ തല്പര കക്ഷി പറഞ്ഞു “ഡാ മീന്‍ കൂട്ടാന്ടോ വീട്ടില്‍ , നല്ല രസാരിക്കും കൊണ്ടു വാടാ,” കേട്ട പാതി ഗുളികന്‍ വീട്ടിലേക്ക്‌ .....൦

.ഈ സമയത്താണ് നമ്മടെ പ്രധാന കൂട്ടുകാരനും മറ്റൊരു തല്പ്പര കക്ഷിയും, നാട്ടിലെ പ്രമാനിയുമായ അണ്ണന്റെ കാര്യം ഓര്മ്മര വന്നത് പെട്ടെന്ന് അണ്ണനെ വിളിച്ചു മൊബൈലില്‍, രണ്ടു മിനിട്ടില്‍ അണ്ണന്‍ വന്നു. നാലാമത്തെ വെട്ടു ഗ്ലാസും നിരന്നു. മീന്‍ കൂട്ടാന്‍ എടുക്കാന്‍ പോയ ഗുളികന്‍ പതിനഞ്ചു മിനിടായും വന്നില്ല, വെട്ടു ഗ്ലാസ്സുകള്‍ കൂട്ടി മുട്ടി കൊണ്ടിരുന്നു. ഇതിനിടയില്‍ ഞാന്‍ അണ്ണനോട്‌ പകുതി കാര്യം പറഞ്ഞു “ ഒരാളെ മ്മക്ക് പെടക്കണം, മ്മടെ ഒരു ചെക്കനെ ഷഷ്ടി കാണിക്കില്ല്യാത്രേ”
അണ്ണന്‍ ചെചുണ്ടില്നി്ന്നും വെട്ടു ഗ്ലാസ്‌ നിലത്ത് ആഞ്ഞു കുത്തി എന്നിട്ട് ആക്രോശിച്ചു “ന്നാ അതൊന്നു കാണണം” പെടക്കും ഞാന്‍, തകര്ക്കും ഞാന്‍, പെരടി ഞാന്‍..........” അങ്ങനെ പല പല ഡയലോഗ്കല്‍, എനിക്കും ധൈര്യമായി ഇനി പേടിക്കാനില്ല അണ്ണന്‍ നല്ല ശാരീരിക ക്ഷമതയും(തടി), പിന്നെ പോലീസ്‌ പിടിപാടും ഉണ്ട്ട്. ഒരു അടി ഉറപ്പായി.

ഈ സമയത്ത് നമ്മടെ ഗുളികന്‍ മീന്‍ കൂട്ടാനു മായി വരണത്. നല്ല ഇരുട്ടാരുന്നു ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു പറഞ്ഞു ... ഡാ വേം വാ ഒരാള് കൂടി ഉണ്ട്ട്.

പിന്നില്‍ നിന്ന് ഇരുട്ടത്ത വന്നു മുഖം കാണാരായപ്പോള്‍ ഒരു നിലവിളിയാണ് ഗുളികന്‍, ഞാന്‍ തല ഉയര്ത്തി നോക്കിയപ്പോള്‍ കണ്ടത്‌ പേരറിയാത്ത പല തരം മീനുകള്‍ വിത്ത്‌ കൂട്ടാന്‍ പറന്നു വരുന്നു. കൂട്ടാന്‍ പാത്രം ഒരേറാനു. “ ഡാ മഹാപാപികളെ ഈ വധൂരിടടുത്തുന്നു രക്ഷിക്കാനാ നിങ്ങളെ വിളിച്ചത്, കൊലക്ക് കൊടക്കും ല്ല്ലെടാ”
 

അറുമുഖന്‍

വര്‍ഷങ്ങള്‍ക്ക് മുന്പ് നാട്ടിലെ ബോബ് മര്‍ലി ആരാധകനായ അറുമുഖന്‍ (മ്മടെ മരം മുറിക്കണ അറുമുഗേട്ടനേയ്)

ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിചിക്കുംപോള്‍ ഒരു ദിവസം മൂപ്പര്‍ പതിവ് പോലെ ലിവര്‍ ചൂടാക്കി അതിന്റെ പുറമേ പുകയും കഴിഞ്ഞ വരുന്ന വരവാ.

ഞങ്ങള്‍ തമ്മില്‍ എന്തോ കാര്യം പറയുമ്പോ മൂപ്പര്‍ പെട്ടെന്ന് ബ്രയിക്ക് ഇട്ടു,

ഞങ്ങളെ നോക്കിയിട്ട്

“ഇന്നോടാ കളി, ഞാനേയ് പഴയ നാലാം ക്ലാസ്സാ..
“പഠിക്കണ കാലത്ത് ഞാന്‍ ഒറ്റ മാര്ക്ക് വിട്ടു കൊടുതിട്ടില്ല്യാ പിന്ന്യാ ഇപ്പൊ, ഒന്ന് പോടാ അവ്ടുന്നു.

പരീക്ഷ കഴിഞ്ഞു വരുമ്പോ വീട്ടില്‍ അച്ഛന്‍ ചോദിച്ചു എത്രയാടാ മാര്ക്കെ ന്നു ഞാന്‍ പറഞ്ഞു, മുപ്പത്തി എട്ടു എന്ന്, അപ്പൊ അച്ഛന്‍ ചോദിച്ചു ബാക്കി 12 എവ്ടാടാ, അയാം ദി സോറി അച്ഛാ അയാം ദി സോറി. ബാക്കി 12 ഉറുപ്പികക്ക് ഞാന്‍ പഞ്ചസാര വാങ്ങി.

അത്രയ്ക്ക് കുടുംബ സ്നേഹാ ഡാ ഈ അറുമുഗേട്ടനു.....

(ഒരു ബന്ധവുമില്ല ഞങ്ങള്‍ പരസ്പരം നോക്കി നില്കുമ്പോ)

മൂപ്പര്‍ അന്യന്‍ സ്ടയിലില്‍ കരഞ്ഞു പിന്നെ ചിരിച്ചു പിന്നേം കരഞ്ഞു നടന്നകന്നു
 

പുതുപണകാരന്‍

നാട്ടിലെ പുതുപണകാരന്‍. അണ്ണന്‍,, പെട്ടെന്ന് കുറച്ചു പൈസ വന്നപ്പോള്‍ എന്നാ പിന്നെ പലിശക്ക്‌ കൊടുക്കാം.... പിന്നെ ചില പെരുകെട്ട,, ബ്ലേഡ് കാരോടൊക്കെ അഭിപ്രായവും, പിന്നെ ചില്ലറ സംവാദങ്ങളും നടത്തി.. പലരും തങ്ങളുടെ രീതി പറഞ്ഞു കൊടുത്തു, ചെക്ക് ഒപ്പിട്ട് വാങ്ങണം അതും ബ്ലാങ്ക്, ചിലര്‍ പറഞ്ഞു മുദ്രപത്രമാണ് നല്ലത്, വേറെ ചിലര്‍ പരഞ്ഞു നീ കൊടുകന്ടരാ.., ഇപോ ഭയങ്കര പ്രശ്നാ, എല്ലാം കേട്ട് അവസാനം തീരുമാനമെടുത്തു. (മനസ്സില്‍ പറഞ്ഞു... ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് തോനുന്നതെ ഞാന്‍ ചെയ്യു)

അരോ പറഞ്ഞതരിന്ജ്‌, പൈസ വാങ്ങാന്‍ ആളെത്തി, ചോദിച്ച പൈസ കൊടുത്തു.. അയാള് പൈസെയും കൊണ്ട് പോകാന്‍ നേരം ,,, പ്രബി അണ്ണന്‍ , ജോസ് പ്രകാശ്‌ സ്ടയിലില്‍, സിഗരറ്റ് ചുണ്ടിന്റെ ഇടതു വശത്ത് കൊണ്ടുവന്ന് ഒരു ചിരിയാ, എന്നിട്ട് ഒരു ചോദ്യവും “എന്നെ പറ്റിച്ച് പോവമെന്നു കരുതി അല്ലെ.... ഇതാ ബ്ലാങ്ക് ചെക്ക്”

(ചെക്ക് വാങ്ങുന്നതിന് പകരം ഒരെണ്ണം അങ്ങടാ കൊടുത്തു)
പൈസെയും അതിനോടൊപ്പം കിട്ടിയ ഒപ്പിട്ട ബ്ലാങ്ക് ചെക്കും നോക്കി തട്ടത്തിന്‍ മറയത്തിലെ നിവിന്‍ പോളി സ്റ്റൈലില്‍ അയാള്‍ നടന്നു.

ഫ്രം അഡ്രെസ്സ്

വീണ്ടും മ്മടെ അണ്ണന്‍

യൌവനത്തിന്റെ തീഷ്ണതയില്‍ അണ്ണന് ഏറണാകുളം ടൌണില്‍ ജോലി കിട്ടി.. താമസം കൂട്ടുകാരോടൊപ്പം. ജീവിതം സുഖകരം. ഞായറാഴ്ച ഹോളിഡേ. 
ഒരു ദിവസം കാലത്ത് വീടിനു പുറത്തു കൂടി പാഞ്ഞു പോകുന്ന ബസിനുള്ളില്‍ നിന്നും, സുന്ദരമായ ഒരു തല അത് തന്റെ രണ്ടു കണ്ണും കൊണ്ട്ട് ഒറ്റ ഏറാന്ന്, അണ്ണന്റെ നെഞ്ചും കൂടില്‍ അത് വരെ കൊണ്ട്ട് നടന്ന രണ്ടു മൂന്ന് ലഡ്ഡു അതപ്പോ തന്നെ പൊട്ടി പൊടിഞ്ഞു. അങ്ങനെ ആഴ്ചകളും, മാസങ്ങളും കഴിഞ്ഞു, ഉണ്ടാരുന്ന ലഡ്ഡു മുഴുവന്‍ തീര്ന്നു .

ഒരു ദിവസം കൂടുകാരന്റെ വെസ്പ സ്‌കൂട്ടര്‍ കടം വാങ്ങി ബസിന്റെ പിന്നാലെ വെച്ച് പിടിച്ചു, അവസാനം നമ്മടെ കഥാ നായിക ബസില്‍ നിന്നും ഇറങ്ങി പോയത്‌ ഒരു ലേഡീസ് ഹോസ്റ്റലിലേക്കാണ്. പണ്ടു പ്രേം നസീര്‍ ഒളിച്ചു നിന്ന് ഉമ്മറിന്റെ കൊള്ള സംഘം കണ്ടു പിടിച്ച സന്തോഷത്തില്‍ തിരിച്ചു റൂമിലേക്ക്‌. അടുത്ത ദിവസം ബസ്‌ ഇറങ്ങി നായിക ഹോസ്റലില്‍ പോകുന്നതിനു തൊട്ടു മുന്പ്ി‌ കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചന്റെ ലൂക്കില്‍ അണ്ണന്‍ ഓടി ചെന്ന് മനസ്സിലുള്ള കാര്യം ഈ പുഴയും കടന്നില്‍ ഗോപി പറയുന്ന സ്ടയിലില്‍ പറഞ്ഞു. 
നായിക നാണവും പേടിയും ചേര്ന്നി ഒരു സ്പെഷ്യല്‍ ചിരിയോടു കൂടി പറഞ്ഞു ചേട്ടന്‍ പറയാനുള്ളത്‌ മുഴുവന്‍ ഒരു കത്തില്‍ എഴുതിയാല്‍ മതി ,ഇനി പത്തു ദിവസം സ്ടഡി ലീവ് ആണ്അണ്ണന്‍ എന്തെങ്കിലും പറയുന്നതിന് മുന്പ്ി‌ അവള്‍ സ്വന്തം പേരും പിന്നെഹോസ്റ്റല്‍ ഗേറ്റില്‍ വെച്ച ബോര്ഡ്മ‌ ചൂണ്ടി കാണിച്ച, “ഇതാണ് എന്റെ അഡ്രെസ്സ് എന്ന് പറയാതെ പറഞ്ഞു സ്ലോ മോഷനില്‍ അകത്തേക്ക് പോയി

അന്ന് രാത്രി അണ്ണന്‍ ഉറക്കമൊഴിച്ച് തന്റെ മനസ്സ് മുഴുവന്‍ ഒരു പേപ്പറില്‍ ആക്കി വൃത്തിയായി ഒരു കവറില്‍ ആക്കി. (ഇത് വരെ എല്ലാം നല്ലത് പോലെ നടന്നു പക്ഷെ ഇതാണ് അണ്ണന്റെ ജീവിതം മാറ്റി മറിച്ചത്) 
വൃത്തിയായി അഡ്രസ്‌ എഴുതി , പോസ്റ്റ്‌ ചെയ്യാന്‍ പോകുന്നതിനു മുന്പ്സഹമുറിയനും കൂട്ടുകാരനും ആയ നാട്ടുകാരന്‍ അണ്ണനോട് ചോദി ച്ചു, ഫ്രം അഡ്രസ്‌ എഴുതന്റെ? “പ്രേമ ലേഖനത്തില്‍ ആരെങ്കിലും ഫ്രം അഡ്രസ്‌ വെക്കോ?” അണ്ണന്‍ തിരിച്ചും ചോദിച്ചു ..പിന്ന്നെ!!!! ഡാ നിനക്കൊരു അഡ്രസ്‌ ഉണ്ടെന്നു അവളും അറിയട്ടടാ പ്പാ. അങ്ങനെ ഫ്രം അഡ്രസ്‌ എഴുതിയ കത്ത് പെട്ടിയില്‍ ഇട്ടു. ( അന്ന് രാത്രി അണ്ണന്‍ സ്വപ്നം കണ്ടത്‌ മറ്റേ പാട്ടാണ് മുത്ത്‌ ചിപ്പി പോലൊരു കത്ത്തിന്നുള്ളില്‍...എന്ന പട്ടു പലതവണ കേട്ടു.

രണ്ടു മൂന്നു ഡിദിവസം കഴിഞ്ഞു അണ്ണന്‍ നാട്ടില്‍ എത്തി, ഓട്ടോയില്‍ പോയി ഇറങ്ങി കറുത്ത ജീന്സുംഞ വെളുത്ത ഷര്ട്ടും ഇട്ടു പഴയ പൂമ്പാറ്റ ബാല മാസികയിലെ പൂച്ച പോലീസിന്റെ പോലെ ഉള്ള മീശയും വെച്ച് പതുക്കെ നടന്നു. അത്യാവശ്യത്തിനു തടി ഉള്ളത് കൊണ്ട്ട് ഇടതു തോള്‍ കുറച് ചെരിച്ചാണ് നടപ്പ്.(മനസ്സില്‍ ഒരു ലാലേട്ടന്‍ ഉള്ളത് കൊണ്ടാവും ചിലപ്പോ) വീട്ടില്‍ ചെന്നപ്പോ തന്റെ ബാഗ്‌, വായന ശാലയില്‍ നിന്ന് എടുത്തു തിരിച്ചു കൊടുക്കാതെ വെച്ച പുസ്തകങ്ങള്‍ എല്ലാം പുറത്തു തന്നെ ഉണ്ട്ട്. എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ്ല‌ ഒരു അശരീരി പോലെ ആ വാക്ക് കേട്ടു ഈ പടി കേറരുത് &*%$#, പത്തു കൊല്ലം സ്കൂളില്‍ പോയി പഠിച്ചിട്ട് മലയാളം നിനക്ക് അറിയില്ല അല്ലേടാ... എന്ന് പറഞ്ഞു അകത്തു നിന്നും ഒരു ചുരുട്ടി കൂട്ടിയ പേപ്പര്‍ തന്റെ തലയില്‍ വന്നു കൊണ്ടു അതെ അത് അണ്ണന്‍ അയച്ച പ്രേമലേഖനം ആയിരുന്നു. ഇതെങ്ങനെ ഇവിടെ എത്തി എന്നാലോചിച് നോക്കിയപ്പോലാണ് അത് കണ്ടത്‌
ഫ്രം അഡ്രെസ്സ് ഹോസ്റ്റലിലേതാരുന്നു.
To അഡ്രസ്‌ വീട്ടിലെയും.

ശരിക്കും പുനര്‍ജനി


മണി ചെയ്ന്‍ അഥവാ ചങ്ങല കുറി

മണി ചെയ്ന്‍ അഥവാ ചങ്ങല കുറി

ആദ്യമായി ഞങ്ങടെ നാട്ടില്‍ ചങ്ങല കുറി വന്ന നാള്‍. 
നാട്ടിലെല്ലാം സംസാരം ഇതാണ് വെറും 3900 കൊടുതാല്‍ ചേരാം, പിന്നെ നമ്മുടെ 2 ലെഗിലും ഓരോരുത്തരെ ചേര്ക്കണം അപ്പൊ ഒരു 2000 കിട്ടും, പിന്നെ അവര്‍ നാല് പേരെ ചേര്ക്കും0 ആപ്പോ 4000 കിട്ടും 
ആളെ ചേര്ക്കാ ന്‍ തുടങ്ങി, 

ആദ്യമായി തുടങ്ങിയവര്‍ അവര്ക്ക് വന്ന വലിയ തുകയുടെ ചെക്കുമായി വൈകീട്ട് നടക്കാന്‍ ഇറങ്ങി, പിന്നെ ഇതില് ചേര്ന്നട VIP കളുടെ ലിസ്റ്റും.
അങ്ങനെ കണക്ക് കൂട്ടിയപ്പോള്‍ ഒരു ആഴ്ചക്കുള്ളില്‍ ബാങ്കില് മ്മടെ പേരിലൊരു റൂം വേണ്ടി വരും .....

അണ്ണനും ചേര്ന്നു . പൈസക്കുള്ള ആര്ത്തിി കൊണ്ടൊന്നുമല്ല, പണിയെടുക്കാതെ തിന്നാലോ എന്ന് മാത്രം കരുതിയാണ്.
അണ്ണന്‍ പറഞ്ഞാല്‍ ആരും ചേരുന്നു മില്ല. എല്ലാരും ചോദിക്യാണ് “നിനക്ക് കിട്ടിയതിന്റെ ചെക്ക് കാണിക് എന്നാ ആലോചിക്കാം”

അണ്ണന്‍ അവസാനം വീട്ടില്‍ കിടന്നിരുന്ന ഒരു പഴയ ചെക്ക് എടുത്തു
അതില്‍ Rs. 1,00,000=00 എന്നെഴുതി പിന്നെ തന്റെ പേര് എഴുതി.

അപ്പോളാണ് തന്റെ പേര് കാരനായ മറ്റൊരുത്തനും നാട്ടില്‍ കുറിയില്‍ ചേര്ന്നണ കാര്യം ഓര്മ്മ വന്നത്. ഇത് അവന്റെ ചെക്ക് ആണെന്ന് ആരെങ്കിലും പറയും.

അണ്ണന്‍ അവസാനം ചെക്കില് തന്റെ പേര് ഇന്ഗ്ലിഷില്‍ എഴുതിയതിനോട് ചേര്ന്ന് ബ്രാകറ്റില്‍ മലയാളത്തില്
( വാടാച്ചി കുളത്തിന്റെ തൊട്ടടുത്ത വീട്) എന്നെഴുതി.

പിന്നെ കണ്ടത്‌ ലെഗില് ആളെ ചേര്‍ക്കാന്‍ നടന്ന അണ്ണന്റെ ഒരു ലെഗില് പ്ലാസ്റ്റര്‍ ഇട്ടതാണ്

വയറിംഗ്

ജീവിതമെന്ന യാത്രയില്‍ നമ്മള്‍ വിചാരിച്ചതൊന്നുമല്ല നടക്കണത്. ആരൊക്കെയോ പണ്ടെങ്ങോ തീരുമാനിച്ചുറപ്പിച്ച പോലെ അണ്ണന്‍ ഇലക്ട്രിഷ്യന്‍ ആയി.

ആദ്യമായി പണി കഴിച്ച വീടിന്റെ (പാലുകാച്ചല്‍) house warming ആണ്
വീടിന്റെ ഉടമസ്ഥന്‍ സന്തോഷത്തോടു കൂടി, എല്ലാവര്ക്കും ഓരോ മുണ്ടും കൊടത്തു. 

ഉല്ഗാടനം ചെയ്യാന്‍ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ കക്കൂസിലെ ലയിറ്റ്‌ 
കത്തി കെട്ടു, 

കത്തി കെട്ടു,

കത്തി കെട്ടു.

ഒടുക്കത്തെ വയറിംഗ്

ലോഗരിതം

ലോഗരിതം

പിന്നിലെ ബെഞ്ചില്‍ ആണെങ്കിലും അവന്‍ പഠനത്തില്‍ അതി വേഗം ബഹുദൂരം മുന്നില്‍ തന്നെ.

എന്നും മൂപ്പര്‍ ഓരോന്ന് പറഞ്ഞു വീട്ടിന്നു കാഷ്‌ വാങ്ങും,

ശിശുദിനം സ്റ്റാമ്പ്‌,
പരീക്ഷ ഫീസ്,
ഗാന്ധി ജയന്തി,

ഇനി പറയാന്‍ ബാക്കി ഒന്നുമില്ലതായപ്പോ വീട്ടില്‍ പോയി ചോദിച്ചു .

“ അച്ഛാ ടീച്ചര്‍ പറഞ്ഞു അമ്പതു ഉറുപ്പിക വേണം ന്നു”

എന്തിനാട ഇപ്പൊ പൈസ അച്ഛന്‍ ചോദിച്ചു

“അച്ഛാ ലോഗരിതം ടാബിളിന്റെ കാലു ഒടിഞ്ഞു.”
 

മദര്‍ കോക്കനട്ട്

ഒരു ദിവസം അണ്ണന്‍ മുള്ളൂര്കരയില്‍ നിന്നും ഷോര്ണൂ്ര്ക്ക് പോകാന്‍ കരിപ്പാല്‍ ബസില്‍ കയറി, 

ബസില്‍ രണ്ടു വിദേശികളും ഉണ്ടാരുന്നു.. അവര് രണ്ടും കലാമണ്ഡലം ടിക്കെടും അണ്ണന്‍ ഷോര്ണൂര്‍ ടിക്കറ്റ് എടുത്തു.

ബസില്‍ സീറ്റ്‌ ഇല്ലതോന്റ്റ്‌ അണ്ണന്‍ നില്പ്പാ ണ്, വിദേശികളും കുറച്ചു മുന്നിലായി നില്ക്കു ന്നു...

പിന്നാലെ വന്ന ചിറയത്ത് ബസിനെ വെട്ടിച് വെട്ടികാട്ടിരി തിരിവ് വളച്ചൊടിച്ചു കരിപ്പാല് കാരന്‍ ഡ്രൈവര്‍ മുന്നോട്ടു കുതിച്ചു , ബസില്‍ പിടിക്കാതെ നിന്ന് മോബൈലില്‍ തലേന്ന് വന്ന എസ് എം എസ് വായിച്ചു അര്ഥം് മനസ്സിലാക്കുന്ന അണ്ണന്‍ നേരെ പോയി വീണത് വിദേശികളുടെ മേത്താണ്.
അവര് ഇംഗ്ലീഷില്‍ പുളിച്ച തെറി അവിടുന്ന് കലാമണ്ഡലം വരെ തുടര്ന്നു.

അണ്ണന്‍ കേട്ട തെറികള്‍ ഒന്നും അര്ഥം അറിയില്ല എന്ന് മാത്രമല്ല തിരിച്ചു പറയാന്‍ കിട്ടുന്നുമില്ല. അവര് കലാമണ്ഡലം സ്റ്റോപ്പ്‌ ഇറങ്ങി ബസ്‌ എടുത്തപ്പോള്‍ അണ്ണന്‍ കൈ കൊട്ടി അവരെ ഉറക്കെ വിളിച്ചു എന്നിട്ട് വിശിഷ്ടമായ മലയാളം തെറി ഇംഗ്ലീഷില്‍ തര്ജ്ജെമ ചെയ്തു ഉറക്കെ വിളിച്ചു പറഞ്ഞു.....

“ ഹേയ് യുവര്‍ മദര്‍ കോക്കനട്ട്”

മേഘമല്‍ഹാര്‍

മേഘമല്‍ഹാര്‍

ഷോര്‍ണൂര്‍ മേളത്തിലും, സുമയിലും വരുന്ന വിജയ്‌ പടങ്ങള്‍ കണ്ടിടുന്ട്ട് എന്നല്ലാതെ അണ്ണന് തമിഴ് വലിയ വശമില്ല.

ഒരു ദിവസം ഒരു റോങ്ങ്‌ നമ്പര്‍ കയറി വന്നു, മറുവശത്ത് അത്യാവശ്യം തരകേടില്ലാത്ത സ്ത്രീ ശബ്ദം.. തമിഴില്‍. 

പിന്നെ സ്ഥിരമായി വിളി തുടങ്ങി, എന്നും രാത്രി കൃത്യം ഒമ്പത്‌ മണിക്ക് അണ്ണന്‍ വീടിനു പുറത്തുള്ള പാടത്തു കൂടെ നാഗവല്ലനായി തമിഴും പറഞ്ഞു നടന്നു. 

ഒരു ദിവസം ഞങ്ങള്‍ എന്താണ് ഈ ചെങ്ങായി പറയണത്‌ എന്ന് കേള്‍ക്കാന്‍ ഇരുട്ടത്തു ഒളിച്ചിരുന്നു. പക്ഷെ അന്നാണ് ആ വലിയ ശരീരത്തില്‍ ഉള്ള കല ഹൃദയം ഞങ്ങള്ക്ക് മനസ്സിലായത്‌.

ഇളയരാജയുടെ ഏതോ പഴയ തമിഴ്‌ പാട്ടിന്റെ ഈണത്തില്‍ മൂപ്പര്‍ ഇങ്ങനെ പാടുന്നു.

(ഒരു റോജ പൂ നാന്‍ ഉണ്കളുക് തന്നതെയ്‌ ഇല്ലൈ,

പിന്നെ എപ്പടി നീ അറിഞ്ഞ്ജു , എന്‍ റോജ മരം

പൂക്കുന്നതെയ. ഉനകാകഎന്ന്,)

കഷ്ടപെട്ട് തര്‍ജ്ജമ ചെയ്തതാ സ്ഥിതിയിലെ പാട്ട്

" ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്‍ നേര്‍ക്ക്‌ നീട്ടിയില്ല , എങ്കിലും എങ്ങനെ നീ അറിഞ്ഞു എന്റെ ചെമ്പനീര്‍ പൂകുന്ന്തായ് നിനക്കായ്"

സെറ്റില്മെന്റ്റ്‌

അന്നും ഇന്നും

അന്ന്
ഒരു കാലത്ത്‌ ഇല്ലാത്ത മീശ ഉണ്ടെന്നു കാണിക്കാന്‍ മീശ വരച്ചു നടന്നവന്‍, കരടി നെയ്യ് പുരട്ടി മീശക്കായ്‌ ഒറ്റക്കാലില്‍ തപസ്‌ ചെയ്തവന്‍....

കുടിക്കാത്ത മദ്യം കുടിചെന്നു കാണിച്ചു, ആടി ആടി നാവു കുഴഞ്ഞു അഭിനയിച്ചവന്‍....

ഇന്ന്
സില്‍മയില്‍ ചാകൊച്ചനും, പ്രിഥ്വിയും എല്ലാരും മീശ എടുത്തു എന്ന് പറഞ്ഞു മീശ ഇല്ലാതെ നടക്കുന്നു... മീശയെടുതാല്‍ വയസ്സ് കുറയും ത്രേ, ത്രേ ത്രേ....

ഒരു ആറു എണ്ണം അകത്താകിയിട്ട് ഇരുട്ടത്ത് മുകളില്‍ പോകുന്ന കറന്‍റ് കമ്പിയുടെ നിഴലില്‍ കൂടി ലയിന്‍ തെറ്റാതെ നടക്കുന്നു

സല്സ്വഭാവി

മണ്ണാറതൊടി ജയകൃഷ്ണന്‍

മണ്ണാറതൊടി ജയകൃഷ്ണന്‍ ഇപ്പോളും വന്നു തൃശ്ശൂരിലെ ബാറില്‍ കയറി നാരങ്ങാ വെള്ളം കാച്ചുന്നുന്ടായിരിക്കാം.

പക്ഷെ ബാറിലെ സപ്ലയര്‍ ഡേവിഡ്‌ ഏട്ടന്‍, 
ദേവി ഇലെക്ട്രികല്‍സ് ഉടമ ഋഷി
ദേവമാത ബസ്‌ മുതലാളി ബാബു
ഡയറി കക്ഷത്ത്‌ വെച്ച് നടക്കണ തങ്ങള്‍

ഇവരെല്ലാം ജയകൃഷ്ണന്‍റെ കൂടെ തന്നെ കാണുമോ??

ലാലേട്ടന്‍

ഒരു ദിവസം മോഹന്‍ലാല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി, സ്വന്തം കാര്‍ വരാത്തത് കൊണ്ടു പെട്ടെന്ന് ഒരു ടാക്സി പിടിച്ചു പുറത്തിറങ്ങി.

കുറച്ചു ദൂരം ചെന്നപ്പോള്‍ ലാലേട്ടന് ഒരു ആഗ്രഹം ഡ്രൈവ് ചെയ്താലോ എന്ന്, ഡ്രൈവറെ പിടിച്ചു പിന്നിലെ സീറ്റില്‍ ഇരുത്തി ലാലേട്ടന്‍ ഡ്രൈവിംഗ് തുടങ്ങി.

പിന്നെയും കുറെ ദൂരം പോയി വഴിയില്‍ എന്തോ സെക്യൂരിറ്റി ചെക്കിംഗ് നടക്കുന്നു ,പോലീസ് കാരന്‍ തടഞ്ഞു, വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ പിന്നിലെ സീറ്റിലേക്ക്‌ സൂക്ഷിച്ചു നോക്കുന്നുന്റ്റ്‌ വീണ്ടും വീണ്ടും.

പെട്ടെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥൻ ദൂരെ നിന്ന് ചോദിച്ചു എന്താടോ അവടെ ?

സര്‍ ഏതോ വല്ല്യ പുള്ളിയാ ഡ്രൈവര്‍ ആയിട്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെയാ വെച്ചിരിക്കുന്നത്.

ഉല്ലാസേട്ടന്‍റെ കട

ഉല്ലാസേട്ടന്‍റെ കടവ്യാസ കോളേജിനു മുന്പിലായി അന്ന് മൂന്ന് കടകള്‍ ഉണ്ടാരുന്നുവിജയേട്ടന്‍റെ ഹോട്ടല്‍, ചന്ദ്രേട്ടന്‍റെ ...

Posted by Vinod Neetiyathth on Thursday, May 1, 2014

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍