Friday, May 2, 2014

ഫ്രം അഡ്രെസ്സ്

വീണ്ടും മ്മടെ അണ്ണന്‍

യൌവനത്തിന്റെ തീഷ്ണതയില്‍ അണ്ണന് ഏറണാകുളം ടൌണില്‍ ജോലി കിട്ടി.. താമസം കൂട്ടുകാരോടൊപ്പം. ജീവിതം സുഖകരം. ഞായറാഴ്ച ഹോളിഡേ. 
ഒരു ദിവസം കാലത്ത് വീടിനു പുറത്തു കൂടി പാഞ്ഞു പോകുന്ന ബസിനുള്ളില്‍ നിന്നും, സുന്ദരമായ ഒരു തല അത് തന്റെ രണ്ടു കണ്ണും കൊണ്ട്ട് ഒറ്റ ഏറാന്ന്, അണ്ണന്റെ നെഞ്ചും കൂടില്‍ അത് വരെ കൊണ്ട്ട് നടന്ന രണ്ടു മൂന്ന് ലഡ്ഡു അതപ്പോ തന്നെ പൊട്ടി പൊടിഞ്ഞു. അങ്ങനെ ആഴ്ചകളും, മാസങ്ങളും കഴിഞ്ഞു, ഉണ്ടാരുന്ന ലഡ്ഡു മുഴുവന്‍ തീര്ന്നു .

ഒരു ദിവസം കൂടുകാരന്റെ വെസ്പ സ്‌കൂട്ടര്‍ കടം വാങ്ങി ബസിന്റെ പിന്നാലെ വെച്ച് പിടിച്ചു, അവസാനം നമ്മടെ കഥാ നായിക ബസില്‍ നിന്നും ഇറങ്ങി പോയത്‌ ഒരു ലേഡീസ് ഹോസ്റ്റലിലേക്കാണ്. പണ്ടു പ്രേം നസീര്‍ ഒളിച്ചു നിന്ന് ഉമ്മറിന്റെ കൊള്ള സംഘം കണ്ടു പിടിച്ച സന്തോഷത്തില്‍ തിരിച്ചു റൂമിലേക്ക്‌. അടുത്ത ദിവസം ബസ്‌ ഇറങ്ങി നായിക ഹോസ്റലില്‍ പോകുന്നതിനു തൊട്ടു മുന്പ്ി‌ കോട്ടയം കുഞ്ഞച്ചനിലെ കുഞ്ചന്റെ ലൂക്കില്‍ അണ്ണന്‍ ഓടി ചെന്ന് മനസ്സിലുള്ള കാര്യം ഈ പുഴയും കടന്നില്‍ ഗോപി പറയുന്ന സ്ടയിലില്‍ പറഞ്ഞു. 
നായിക നാണവും പേടിയും ചേര്ന്നി ഒരു സ്പെഷ്യല്‍ ചിരിയോടു കൂടി പറഞ്ഞു ചേട്ടന്‍ പറയാനുള്ളത്‌ മുഴുവന്‍ ഒരു കത്തില്‍ എഴുതിയാല്‍ മതി ,ഇനി പത്തു ദിവസം സ്ടഡി ലീവ് ആണ്അണ്ണന്‍ എന്തെങ്കിലും പറയുന്നതിന് മുന്പ്ി‌ അവള്‍ സ്വന്തം പേരും പിന്നെഹോസ്റ്റല്‍ ഗേറ്റില്‍ വെച്ച ബോര്ഡ്മ‌ ചൂണ്ടി കാണിച്ച, “ഇതാണ് എന്റെ അഡ്രെസ്സ് എന്ന് പറയാതെ പറഞ്ഞു സ്ലോ മോഷനില്‍ അകത്തേക്ക് പോയി

അന്ന് രാത്രി അണ്ണന്‍ ഉറക്കമൊഴിച്ച് തന്റെ മനസ്സ് മുഴുവന്‍ ഒരു പേപ്പറില്‍ ആക്കി വൃത്തിയായി ഒരു കവറില്‍ ആക്കി. (ഇത് വരെ എല്ലാം നല്ലത് പോലെ നടന്നു പക്ഷെ ഇതാണ് അണ്ണന്റെ ജീവിതം മാറ്റി മറിച്ചത്) 
വൃത്തിയായി അഡ്രസ്‌ എഴുതി , പോസ്റ്റ്‌ ചെയ്യാന്‍ പോകുന്നതിനു മുന്പ്സഹമുറിയനും കൂട്ടുകാരനും ആയ നാട്ടുകാരന്‍ അണ്ണനോട് ചോദി ച്ചു, ഫ്രം അഡ്രസ്‌ എഴുതന്റെ? “പ്രേമ ലേഖനത്തില്‍ ആരെങ്കിലും ഫ്രം അഡ്രസ്‌ വെക്കോ?” അണ്ണന്‍ തിരിച്ചും ചോദിച്ചു ..പിന്ന്നെ!!!! ഡാ നിനക്കൊരു അഡ്രസ്‌ ഉണ്ടെന്നു അവളും അറിയട്ടടാ പ്പാ. അങ്ങനെ ഫ്രം അഡ്രസ്‌ എഴുതിയ കത്ത് പെട്ടിയില്‍ ഇട്ടു. ( അന്ന് രാത്രി അണ്ണന്‍ സ്വപ്നം കണ്ടത്‌ മറ്റേ പാട്ടാണ് മുത്ത്‌ ചിപ്പി പോലൊരു കത്ത്തിന്നുള്ളില്‍...എന്ന പട്ടു പലതവണ കേട്ടു.

രണ്ടു മൂന്നു ഡിദിവസം കഴിഞ്ഞു അണ്ണന്‍ നാട്ടില്‍ എത്തി, ഓട്ടോയില്‍ പോയി ഇറങ്ങി കറുത്ത ജീന്സുംഞ വെളുത്ത ഷര്ട്ടും ഇട്ടു പഴയ പൂമ്പാറ്റ ബാല മാസികയിലെ പൂച്ച പോലീസിന്റെ പോലെ ഉള്ള മീശയും വെച്ച് പതുക്കെ നടന്നു. അത്യാവശ്യത്തിനു തടി ഉള്ളത് കൊണ്ട്ട് ഇടതു തോള്‍ കുറച് ചെരിച്ചാണ് നടപ്പ്.(മനസ്സില്‍ ഒരു ലാലേട്ടന്‍ ഉള്ളത് കൊണ്ടാവും ചിലപ്പോ) വീട്ടില്‍ ചെന്നപ്പോ തന്റെ ബാഗ്‌, വായന ശാലയില്‍ നിന്ന് എടുത്തു തിരിച്ചു കൊടുക്കാതെ വെച്ച പുസ്തകങ്ങള്‍ എല്ലാം പുറത്തു തന്നെ ഉണ്ട്ട്. എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ്ല‌ ഒരു അശരീരി പോലെ ആ വാക്ക് കേട്ടു ഈ പടി കേറരുത് &*%$#, പത്തു കൊല്ലം സ്കൂളില്‍ പോയി പഠിച്ചിട്ട് മലയാളം നിനക്ക് അറിയില്ല അല്ലേടാ... എന്ന് പറഞ്ഞു അകത്തു നിന്നും ഒരു ചുരുട്ടി കൂട്ടിയ പേപ്പര്‍ തന്റെ തലയില്‍ വന്നു കൊണ്ടു അതെ അത് അണ്ണന്‍ അയച്ച പ്രേമലേഖനം ആയിരുന്നു. ഇതെങ്ങനെ ഇവിടെ എത്തി എന്നാലോചിച് നോക്കിയപ്പോലാണ് അത് കണ്ടത്‌
ഫ്രം അഡ്രെസ്സ് ഹോസ്റ്റലിലേതാരുന്നു.
To അഡ്രസ്‌ വീട്ടിലെയും.

No comments:

മ്മടെ ഫേസ്ബുക്കിലേക്ക്..

Total Pageviews

നോക്കിയവര്‍